വിഘ്നേശ്വരനെ പോലീസ് ലഹരിമരുന്നുമായി നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലഹരി ഇടപാടുകാരെക്കുറിച്ച് വിവരം ലഭിച്ചത്. പോരൂര് സ്വദേശിയായ വെങ്കിടേഷ് കുമാറില്‍ നിന്നാണ് ലഹരി ലഭിച്ചതെന്നാണ് വിഘ്നേശ്വരന്റെ മൊഴി.
ഇതിന്റെ അടിസ്ഥാനത്തില്‍ ലഹരി വാങ്ങാനെന്ന വ്യാജേന പോലീസുകാര് മഫ്തിയില് വെങ്കിടേഷ് കുമാറിനെ സമീപിച്ചു. തുടര്ന്ന് വത്സരവാക്കത്തേക്ക് കാറില്‍ വെങ്കിടേശും മറ്റുള്ളവരും എത്തുകയായിരുന്നു
ഇവരില്‍ നിന്ന് ആറു ഗ്രാം മെത്താഫിറ്റമിൻ, ഏഴു ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ്, മൊബൈല്‍ ഫോണുകള് എന്നിവയും പിടിച്ചെടുത്തു. എട്ടുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്ഡ് ചെയ്തു.
