വിനോദ സഞ്ചാര മേഖലയെ പരിഭോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും വ്യക്തികള്‍ക്കും ടൂറിസം വാഹനം വിതരണം ചെയ്ത് മേഘാലയ സര്‍ക്കാര്‍.
സംസ്ഥാനത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 50 ശതമാനം സബ്‌സിഡി നിരക്കില്‍ പുറത്തിറക്കിയ 16 ഇന്നോവ ക്രിസ്റ്റകളാണ് വിതരണം ചെയ്തത്. ആഡംബര വാഹനങ്ങള്‍ ഉയര്‍ന്ന നിലവാരമുള്ള മൊബിലിറ്റി നല്‍കുമെന്നും വിനോദസഞ്ചാരികളുടെ മൊത്തത്തിലുള്ള അനുഭവം വര്‍ദ്ധിപ്പിക്കുമെന്നും അറിയിച്ച അദ്ദേഹം പദ്ധതിക്കായി അപേക്ഷിച്ച 600-ലധികം അപേക്ഷകരില്‍ നിന്ന് 50 വ്യക്തികളെ ടൂറിസം വകുപ്പും ഗ്രൂപ്പുകളും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തതായും അറിയിച്ചു.
കൂടാതെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള വായ്‍പയുടെ തിരിച്ചടവ് ഉള്‍പ്പെടെയുള്ള പദ്ധതിക്ക് കീഴില്‍ സര്‍ക്കാര്‍ 50 ശതമാനം സബ്‌സിഡി നല്‍കുന്നുവെന്നും മുഖ്യമന്ത്രി കോണ്‍റാഡ് കെ സാങ്മ പറഞ്ഞു. "വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഞങ്ങള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്, കൂടാതെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും ആഡംബര വാഹനങ്ങള്‍ നല്‍കുന്നത് ടൂറിസം മേഖലയ്ക്ക് മികച്ച ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സഹായിക്കും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടപ്പ് സാമ്ബത്തിക വര്‍ഷം മൊത്തം 50 വാഹനങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുടെ പ്രതികരണത്തെയും ഉപയോഗത്തെയും ആശ്രയിച്ച്, എല്ലാ വര്‍ഷവും ഇത് ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനിടെ കുറഞ്ഞത് 250 വാഹനങ്ങള്‍ ഇങ്ങനെ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒരുപക്ഷേ പ്രതികരണവും ഉപയോഗവും കണ്ട ശേഷം, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 500 ആയി ഉയര്‍ത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബസുകള്‍ക്കും സമാനമായ ഇടപെടല്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിന് അത് പരിശോധിക്കാൻ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കും അസോസിയേഷനുകള്‍ക്കും സബ്‌സിഡി നിരക്കില്‍ മഹീന്ദ്ര പിക്ക്-അപ്പുകള്‍ നല്‍കിയ കാര്‍ഷിക മേഖലയ്ക്ക് സമാന്തരമായി വിവിധ മേഖലകളിലെ വിടവുകള്‍ നികത്താനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത മുഖ്യമന്ത്രി സാംഗ്മ ഊന്നിപ്പറഞ്ഞു. സ്‍കീമിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ വളരെ സുതാര്യമാണെന്നും ഇത് സ്വീകരിച്ച ആളുകള്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന സംരംഭകരും ഓപ്പറേറ്റര്‍മാരുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
