Type Here to Get Search Results !

'ഭര്‍ത്താവ് നിരവധി സ്ത്രീകളുമായി കറങ്ങി നടക്കുന്നു'; യുവാവിനെ പിടികൂടി ഭാര്യയും ബന്ധുക്കളും, ഒടുവില്‍ അറസ്റ്റ്



മലപ്പുറം : സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ഉപദ്രവിച്ച യുവാവ് ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റില്‍.
മലപ്പുറം വഴിക്കടവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മണല്‍പ്പാടത്ത് താമസിച്ചിരുന്ന ആലായി നൗഫല്‍ ആണ് വഴിക്കടവ് പോലീസിന്റെ പിടിയിലായത്. പ്രതിയെ നിലമ്ബൂര്‍ കോടതിയില്‍ ഹാജരാക്കി മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.
പ്രണയിച്ച്‌ വിവാഹം കഴിച്ച യുവതിയെ പ്രതി നിരന്തരം ഉപദ്രവിക്കുക പതിവായിരുന്നു. ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി അടുപ്പമുണ്ടെന്ന് വ്യക്തമായതോടെ യുവതി ഇക്കാര്യം ചോദ്യം ചെയ്തു. ഇതോടെ യുവാവ് ഭാര്യയെ പതിവായി ഉപദ്രവിക്കാന്‍ ആരംഭിച്ചു. ഇതിനിടെ മറ്റ് സ്ത്രീകളോടൊപ്പം യുവാവിനെ ഭാര്യയും ബന്ധുക്കളും പിടികൂടുകയും ചെയ്തു.

പ്രതിക്ക് പരസ്ത്രീകളുമായി ഉണ്ടായിരുന്ന ബന്ധം ഭാര്യ അറിയുകയും ഇത് ചോദ്യം ചെയ്തതുമാണ് ഉപദ്രവത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. പല സ്ഥലങ്ങളില്‍ വെച്ചും സ്ത്രീകളോടൊപ്പവും യുവാവിനെ പരാതിക്കാരിയും ബന്ധുക്കളും പിടികൂടിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് നിലമ്ബൂര്‍ കോടതിയില്‍ കേസ്

നടക്കുന്നതിനിടെ പരാതിക്കാരിയെ ഉപദ്രവിക്കുകയും കോടതി ഉത്തരവ് ലംഘിച്ച്‌ പ്രതി പരാതിക്കാരി താമസിച്ച്‌ വരുന്ന വീട് പ്രതിയുടെ ഉമ്മയുടെ പേരിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘം വഴിക്കടവില്‍ വെച്ച്‌ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നിലമ്ബൂര്‍ കോടതിയില്‍ ഹാജറാക്കി മഞ്ചേരി സബ്ബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. എസ് ഐ ജോസ് കെ ജി, പോലീസുകാരായ ഗീത കെ സി, റിയാസ് ചീനി, വിനീഷ് മാന്തൊടി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


Tags